Latest News :

Monday 19 November 2012

ഡി ടി പി സി സംഘം പൈതല്‍ മല സന്ദര്‍ശിച്ചു

Posted by BONY MATHEW at 2:38 pm
പൈതല്‍ ടൂറിസം കോംപ്ളക്സ് വൈദുതികരണ പ്രവര്‍ത്തിയുമായി ബന്ധപെട്ട് ഡി ടി പി സി സംഘം പൈതല്‍ മല സന്ദര്‍ശിച്ചു. വൈദ്യുതിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പൈതല്‍ ടൂറിസം കോംപ്ളക്സ് പ്രവര്‍ത്തിക്കുന്നില്ല. അടുത്ത കാലത്തായി ഇതിനു വേണ്ടി 25 ലക്ഷം രൂപ കെ എസ് ഇ ബി യില്‍ അടച്ചിരുന്നു. എന്നാല്‍ പുതിയ നിലവാരം വെച്ച് ഈ തുക കൊണ്ട് പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് വ്യകതമാക്കിയാതോടെ ആണ് ഡി ടി പി സി സംഘം പൈതല്‍ സന്ദര്‍ശിച്ചത്. പണി പൂര്‍ത്തിയാക്കാന്‍ ഉള്ള ബാക്കി ഫണ്ട്‌ കെ എസ് ബിക്ക് കൊടുക്കുന്നതിനെ കുറിച്ചുള്ള സാദ്ധ്യതകള്‍ ആരായാനാണ് സംഘം എത്തിയത്. ബന്ധപെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. സെക്രടറി ഭാസ്കരന്‍, അംഗം കെ സി ഗണേശന്‍, പൈതല്‍ കണ്‍സോര്‍ഷ്യ മെംബേര്‍സ് ആയ മാട്ടേല്‍ ബിനോയ്‌, കെ സി ചന്ദ്രന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ജില്ലയിലും പുറത്തുനിന്നുമായി ഒട്ടേറെ സഞ്ചാരികള്‍ അത്യപൂര്‍വ പ്രകൃതിഭംഗി നുകരാന്‍ വൈതലില്‍ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തത് ദുരിതമാകുന്നു. ലക്ഷങ്ങള്‍ തുലച്ച് ടൂറിസം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പണിത ടൂറിസം കോംപ്ളക്സ് ഉദ്ഘാടനം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറന്നിട്ടില്ല. അതേസമയം, വൈതല്‍ താഴ്വരയില്‍ നിരവധി സ്വകാര്യ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ റിസോര്‍ട്ടുകളെ സഹായിക്കാന്‍ ടൂറിസം വകുപ്പ് സര്‍ക്കാര്‍ റിസോര്‍ട്ട് തുറക്കാതിരിക്കുകയാണെന്നാണ് ആക്ഷേപം. വൈതല്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊന്നും ലഭ്യമല്ല.

രാപകല്‍ ഭേദമന്യേ മദ്യപ-സാമൂഹികവിരുദ്ധ സംഘങ്ങള്‍ വൈതല്‍മല കൈയടക്കുകയാണ്. കുപ്പികളും പ്ളാസ്റ്റിക്കുകളും മറ്റും വലിച്ചെറിയുന്നത് തടയാനും നടപടിയുണ്ടാവുന്നില്ല.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറുംമുമ്പ് വൈതലിന് പ്രഖ്യാപിച്ച പദ്ധതികളൊന്നുപോലും യാഥാര്‍ഥ്യമായിട്ടില്ല. റോഡ് വികസനംപോലും ജലരേഖയായി. സ്വകാര്യ ലോബികള്‍ വൈതല്‍ താഴ്വരയിലെ ഭൂമി കൈയടക്കിയതും വ്യാപകമായി കുഴല്‍ക്കിണറുകള്‍ കുഴിച്ചതും വൈതല്‍മലക്ക് ഒട്ടേറെ പരിസ്ഥിതി പ്രശ്നമാണുണ്ടാക്കുന്നത്. ടൂറിസം വകുപ്പിന്‍െറ കെടുകാര്യസ്ഥത തുടര്‍ന്നാല്‍ സഞ്ചാരികളുടെ പറുദീസയായ വൈതല്‍മല പ്രകൃതിചൂഷണത്തിന്‍െറയും അവഗണനയുടെയും കേന്ദ്രമായി മാറിയേക്കും.കേരള-കര്‍ണാടക അതിര്‍ത്തിയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൈതല്‍ നോക്കെത്താദൂരത്തെ കാഴ്ചകള്‍ സമ്മാനിക്കുന്നു. വൈതലിന് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രകൃതിഭംഗിയുണ്ടായിട്ടും പുതിയ ടൂറിസം പദ്ധതികള്‍ ഇവിടെ അന്യമാണ്. അത്യപൂര്‍വ വനസമ്പത്തും ഔധസസ്യങ്ങളും വറ്റാത്ത നീരുറവകളും വന്യജീവികളും വൈതലിലുണ്ട്. വൈതല്‍മലയില്‍ ട്രക്കിങ്ങിനുള്‍പ്പെടെ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടും അതൊന്നും നടന്നില്ല. ജില്ലയിലും പുറത്തുനിന്നുമായി ഒട്ടേറെ സഞ്ചാരികള്‍ അത്യപൂര്‍വ പ്രകൃതിഭംഗി നുകരാന്‍ വൈതലില്‍ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തത് ദുരിതമാകുന്നു. സഞ്ചാരികളെ നിയന്ത്രിക്കാനും ആരുമില്ല. കഴിഞ്ഞവര്‍ഷം വനം പൂര്‍ണമായും കാട്ടുതീമൂലം കത്തിയെരിഞ്ഞിരുന്നു. മദ്യവുമായി വനത്തിനുള്ളിലേക്ക് പോകുന്നത് തടയാന്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. ചില കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളുടെ ഇറച്ചി പാചകം ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. വനമേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മാലിന്യനിക്ഷേപത്തിന് സംവിധാനമൊരുക്കണമെന്നും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടന്നിട്ടില്ല.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.